2020 ജൂലൈ 1, ബുധനാഴ്‌ച


ത്തുപ്പള്ളി കാലം തൊട്ടെൻ  
 ഖൽബിൽ ഇശ്കിൻ നൂറായ്
ഓർത്തു വെയ്ക്കാൻ കാതുകൾക്ക്
 
ഇശലുകൾ തന്നോനേ... ഇശലുകൾ തന്നോനേ....
ഓമനിച്ചെൻ കരളകത്ത് കാത്തു വെച്ചൂ നിന്നേ...
ഒട്ടുമേ കൊതിയില്ലെ പൊന്നേ
 കാണുവാനീ എന്നേ ..കാത്തിരിപ്പൂ നിന്നേ...
(ഓത്തുപ്പള്ളി കാലം തൊട്ടെൻ........)

കണ്ണാൽ കണ്ണോടു പറഞ്ഞത് കൗതുകമാമൊരു കാവ്യം...
കരളിൽ കുളിരായ് പെയ്തിറങ്ങിയ സുന്ദരമാം അനുരാഗം
കാലം പല കുസൃതികളാൽ കഥയായത് ഒത്തിരി ദൂരേ...
കണ്ണീർ നനവുതിരുന്ന താളുകൾ ഇന്നും എന്നകതാരിൽ.
കനവായ് തെളിയുന്ന നിന്നെ, 
കാണാൻ മിഴികൾക്കു ദാഹം
കാതോരം കെസ്സ് മൂളി ,പുണരാൻ ഒരു തീരാ മോഹം
(ഓത്തുപ്പള്ളി കാലം തൊട്ടെൻ........)

പതിവായ് കാണാനണയും വഴിയരികേ തിരയും തോഴാ...
പകരാൻ മധുരം ചൊടിയിലൊത്തിരി
                                  കരുതിയതെൻ   പ്രിയനായ് ഞാൻ
പാടാൻ ഇനിയും ഗസലേറേ പുതിയൊരു ഈണം നീ താ ...
പാടി നിറുത്തിയ ശീലിനൊത്ത് ഒത്തൊരുമിച്ചിനി പാടാം
പകലും പല പാതിരാവും പ്രിയനായ് തുടിച്ചു നെഞ്ചം
പ്രണയം അത് പ്രാണനകലും നാളോളം കാത്തിടാം ഞാൻ 
  (ഓത്തുപ്പള്ളി കാലം തൊട്ടെൻ........)

                                                     സുബീർ വഴിയമ്പലം
                                                   01/07/2020 Doha


2020 ജൂൺ 24, ബുധനാഴ്‌ച

അനുരാഗ തേൻ മണി മുല്ല.




നുരാഗ തേൻ മണി മുല്ല
അയലത്തേ മണിമുറ്റത്ത്
അറിയാതെൻ അറയകമാകേ
പടർന്നുള്ള വെൺമലർ മൊട്ട് (2)

ഇന്നെൻ്റെ മനസ്സിനകത്ത്,  നീ നീട്ടിയ പ്രണയകത്ത്..... (2)
ഇഷ്ടത്തിൻ ചെറിയൊരുകനല് തീയാക്കിയ പ്രണയ കാറ്റ്
(  അനുരാഗ തേൻ മണി മുല്ല..... )
.,,,,,,,,,,,,,,,,,
പുലരികളിൽ പുതുമണമേകി  
നീ അരികേ വിരിയുമ്പോൾ
പുഞ്ചിരിയിതളഴകാൽ എന്നും
എൻ കണിയായ് ഉണരുമ്പോൾ (2)
പൂമുഖത്ത്   പ്രണയവസന്തം നയനങ്ങൾ ഒരുക്കിയതും
പൂക്കാലം പോലോരു പുളകം നിൻ കരങ്ങളേകിയതും

തൂമഞ്ഞിൻ തുള്ളിയുതിർന്നേ... 
കവിളിണതഴുകും നിമിയിൽ
തേനൂറും മൊഴിയാലേ നീ.... വന്നൂ എൻ ചാരത്ത്.. (2
(അനുരാഗ തേൻ മണി മുല്ല.....)
,,,,,,,,,,,,,,,,,,,,,
നീ വിടരാ രാവിന് ഏറേ   വിരഹ ഭാവമേറുമ്പോൾ
ഞാനറിഞ്ഞു നീ എന്നിൽ ജീവനായലിഞ്ഞെന്നും. (2)
നീലനിലാവൊളി വന്നാലും  കൗതുകമീ നിൻ വദനം
കിളിവാതിലിനരികേ ഒരുക്കിയ വിരുന്നെന്നും ആനന്ദം

ആശകൾതൻ താളുകളിൽ...  
എൻ കാവ്യമായ് നീ തെളിയും
മറഞ്ഞാലും മായാതേ.....  വാഴുന്നിതെൻ ലോകത്ത്... (2
(അനുരാഗ തേൻ മണി മുല്ല.....)
                                                           സുബീർ വഴിയമ്പലം
                                                                               24/06/2020


2020 ജൂൺ 19, വെള്ളിയാഴ്‌ച

വശ്യ വരാംഗന

വശ്യ വരാംഗന വരവർണ്ണിനീ...
വരിക വസന്തമായ് വരവേണി നീ. .. ( 2 )
വാരിളമാം വദനം വാർതിങ്കളോ- നിൻ
വലയിത വാൽക്കണ്ണിൽ  കാന്തികമോ...
     വനചന്ദനമായ് അരികേ വിരിയൂ...  (2)
     വർണക മലരാം  ലാവണ്യമേ... (2)
    [  വശ്യ വരാംഗന വരവർണ്ണിനീ...]

മരതക   മലയാള  ചേലച്ചുറ്റീ
മധു മണമൊഴുകും വെൺമലർ ചൂടി ... 
മണിമുത്തുതിരും പുഞ്ചിരി തൂകി
മന്മന മിതു കിളി മൊഴിയാലേ..
മാനസ പൗർണ്ണമീ..അരികെ വരൂ...
മാനസ പൗർണ്ണമീ..അരികെ വരൂ...
മാധവ മാസ വസന്തമല്ലോ ...
മാധവ മാസ വസന്തമല്ലോ ...
    [  വശ്യ വരാംഗന വരവർണ്ണിനീ...]

അകമലർ അനുരാഗ അതിലോലുതേ
അകനിയം ആനന്ദ അഭിലാഷമേ..
അംഗനമങ്ക നീ മനഃമോഹിനീ 
അധരാമൃത മധു പകരാമോ
ആതിര താരമേ... തണ്‍കതിരേ..
ആതിര താരമേ... തണ്‍കതിരേ....
ആനന്ദ രാഗമായ് ഒഴുകുന്നു നീ
ആനന്ദ രാഗമായ് അലിയുന്നുനീ
    [  വശ്യ വരാംഗന വരവർണ്ണിനീ...]
സുബീർ വഴിയമ്പലം
19/06/2020

2020 ജൂൺ 10, ബുധനാഴ്‌ച

സഹായ സ്വചിത്രം


സഹായ സ്വചിത്രം
നിവൃത്തികേടാൽ   നീട്ടിയാ  മിത്ര   ഹസ്തം
നിറഞ്ഞേകിടും  ചിത്രം  പകത്തുന്നു  വ്യർത്ഥം,
നിറഞ്ഞൊഴുകിയന്നേരത്തേ മിഴിനീരിനർത്ഥം
നിറഞ്ഞതാ  മനഃമെന്ന്  കരുതും  പ്രബുദ്ധർ,
നിനച്ചിരിപ്പൂ എന്നൂഴമെത്തുന്നതെന്നിനി ?
സുബീർ വഴിയമ്പലം     

2020 ജൂൺ 9, ചൊവ്വാഴ്ച

സ്വീകാര്യം

                       "സ്വീകാര്യം"

ഭ്രഷ്ട തേൻ  തുള്ളിയേകിയാൽ
                            കാഞ്ഞിര കയ്പ്പ്
ഇഷ്ടമുള്ള  അച്ചി  തൻ  കനൽ
              കൈവെള്ളയിൽ കുളിര്

                                                        സുബീർ വഴിയമ്പലം 
ഒന്ന് 1





ന്ന്...  എന്ന് ചൊല്ലി ഒരു വര
ഈ കോലത്തിലാക്കിയേ നിങ്ങളെന്നേ..  (1)

എത്ര    എന്നോടങ്ങ്    പെരുക്കിയിട്ടും
കാര്യമില്ലാത്ത ഒരു തരം ഒന്നാണ് ഞാൻ (1×)

കൂടെ   ചങ്ങാതിയാക്കി  കൂട്ടിയാലോ
ഏറെ ഇഷ്ടത്തോടെ ഒന്ന്-അങ്ങ് കൂടും ( 1+)

ചുമ്മാ  പറഞ്ഞങ്ങ്  ഒഴിവാക്കിയാലും
ചങ്കിനൊന്നേ കുറയുവാനുള്ളുതാനും...(1-)

വില കുറവാകിലും സ്ഥാനമോ ശ്രേഷ്ഠം
പാവമെൻ പദവിയെന്നും ജയിച്ചവർക്കായ് (🥇)


ഇന്ന് കാണുന്നത് ഒന്ന്,  നാളെ വേറെ ഒന്ന് ,
എന്നും  ഒന്നായതെൻ  ജന്മ  സുകൃതമത്രേ !

                                                                      സുബീർ വഴിയമ്പലം
                                                                         08/06/2020 (Doha )

2020 ജൂൺ 7, ഞായറാഴ്‌ച

വെള്ളി തിങ്കൾ കിളിയായ്...

മഞ്ഞുതിരും വിണ്ണിൽ അകലേ, 
മിന്നിച്ചിമ്മും താരം അരികേ ,
മനമെന്നു ചേരും നിമിഷങ്ങളിൽ....
                  പൊന്നുതിരും രാവിൻ കുളിരിൽ,
                  വന്നു  മെല്ലേ  തഴുകും  തെന്നൽ,
                  ശ്രുതി മീട്ടിയെൻ പൊൻ വീണയിൽ....
നിൻ്റെ മോഹ മധുരാഗം , പെയ്തിറങ്ങി  രാവാകേ..
കാത്തു വെച്ചൊരെൻ കാവ്യം , അതിനീണമിട്ടു നീ പാടീ..
സുന്ദരമീ അനുരാഗ വീണയിതിൽ 
                  ഇനിപുതുരാഗം തീർക്കാം
നിൻ തനുവിൻ ശ്രുതി ചേർന്നിടുന്നിതാ 
                  നിന്നിലലിഞ്ഞു ലയിക്കാം
                                  (  മഞ്ഞുതിരും വിണ്ണിൽ അകലേ.. )

വീണലിഞ്ഞു മയങ്ങിടുന്നൊരു രാഗ സല്ലാപം,

വേണു പോലേ ചേർത്തു നീ ഇനിയേകു സമ്മാനം,
          കാൽ ചിലമ്പൊലി കിന്നരിച്ചത് കാറ്റിനോടല്ലാ
          വേണുവൂതി കാത്തിരുന്നെൻ കാതിനോടാണ്
ഒരു നിമി പിരിയാതിനി എന്നും
                വിരിമാറിൽ ചേർന്നിടാം ഞാൻ
പ്രണയം പകരും , പനിനീർ മലരിൻ 
                                മധു ചൊടിയിൽ പകരുമ്പോൾ
( മാറിൽ ചേർത്തൊരു മാനസ മേഘം 
പെയ്തൊഴിയുന്നൊരു യാമം
നാമറിയാതൊരു ദേവലോക
നദിയായൊഴുകുന്നിത ചാരേ' )
                                  (  മഞ്ഞുതിരും വിണ്ണിൽ അകലേ.. )

            പാൽ നിലാവിൽ പാരിജാത പൂവിരിയുമ്പോൾ

            പാതിരാവിൽ  നിൻ  സുഗന്ധം  ഞാനറിയുന്നു....
പാതി ചാരും വാതിലിൽ ഒളി കണ്ണെറിഞ്ഞപ്പോൾ
പൂമുഖത്തൊരു പൂർണ്ണചന്ദ്രനെ കണ്ടു ഞാൻ ചേലിൽ
പടിവാതിലിൽ നിന്നനുവാദം 
            തിരിയായ് തെളിയുന്നതു കണ്ടേ...
പ്രിയനായ് മധുരം പകരാനധരം
                                  മൂവന്തി ചെമ്മലരായ്
നിൻ തനുവെ തഴുകുന്ന തെന്നലിനു
ഇന്നൊരു മാദക ഗന്ധം
നീ അണയുന്നൊരു രാവിനേറിവരും
മനമിളകുന്നൊരു ചന്തം 
                                  (  മഞ്ഞുതിരും വിണ്ണിൽ അകലേ.. )
സുബീർ വഴിയമ്പലം  
07/06/2020 (Doha ) 

2020 ജൂൺ 4, വ്യാഴാഴ്‌ച

(രീതി:- ആയേ ഹൊ മേരെ .....)
താരം തിളങ്ങും വാനിലേ തെളിഞ്ഞ തിങ്കളായ് നീ (2)
പകലിൻ്റെ നീല വാനിലും തെളിഞ്ഞു മാരിവില്ലായ്
ഖൽബിൻ്റെ കായലാകേ.......  തെളിനീരായ്
ഖൽബിൻ്റെ ചിപ്പി തന്നിൽ മുത്തായ ബീവി നീയേ...
പ്രണയം തുടിക്കും ചങ്കിൽ നിന്നുതിർന്നു വീണ വരികൾ....
പണ്ടത്തെ ഇഷ്ട ഗാനം അതു തന്നെ പാടും ഈണം (2)
എന്നിട്ടുമെന്തേ പൊന്നേ... അറിയാതേ ...
എന്നിട്ടുമെന്തെ കണ്ണേ .. കാണാതെ പോണതെന്നേ.,,,
പകലിൻ്റെ നീല വാനിലും തെളിഞ്ഞ മാരിവില്ലേ...
താരം തിളങ്ങും വാനിലേ തെളിഞ്ഞ തിങ്കളേ നീ...
🎼🎵🎼🎵🎵🎼🎵🎼🎵🎼🎼🎵🎵🎼🎼🎼🎼
ആത്മാവിൽ തഴുകിയൊഴുകും ഈണത്തിലൂറും ഇശലോ (2)
അനുരാഗ രജനിയോ നീ ഹൃദയം കവർന്ന ഗസലോ
അഴകിൻ്റെ ലാസ്യ ഭാവം അതിനൊത്ത നിൻ്റെ നടനം
അതിലെൻ്റെ ജീവതാളം  റൂഹിൽ തെളിഞ്ഞ നാളം .
അറിയൂ നിയെൻ്റെ ഇഷ്ക് ..... നൂറേ
അകം നിറക്കും വാക്ക് , മൊഴിയൊന്ന് എൻ്റെ ജീവേ
പകലിൻ്റെ നീല വാനിലും തെളിഞ്ഞ മാരിവില്ലേ...
🎼🎵🎼🎵🎼🎵🎵🎼🎶🎵🎼🎼🎵🎼🎵🎼
ആകാശ താരകങ്ങൾ ഇഷ്കിൽ തിളങ്ങും മിഴികൾ (2)
ആനന്ദലാസ്യഭാവം വിളങ്ങുന്ന നിൻ്റെ മൊഴികൾ
അരികത്ത് പൂത്ത മുല്ലേ അകദാരിൽ ആശ നീയേ...
അഴകേറും വെണ്ണിലാവിൻ അജബേറും  എൻ്റെ ഹൂറി
അണിയുന്നതെന്നീ മഹറ്....  മാറിൽ
അനുവാദമൊന്ന് തരണം , ആ ഖൽബിൽ ഇടം തരണം .
പ്രണയം തുടിക്കും ചങ്കിൽ നിന്നുതിർന്നു വീണ വരികൾ....
പണ്ടത്തെ ഇഷ്ട ഗാനം അതു തന്നെ പാടും ഈണം (2)
എന്നിട്ടുമെന്തേ പൊന്നേ... അറിയാതേ ...
എന്നിട്ടുമെന്തെ കണ്ണേ .. കാണാതെ പോണതെന്നേ.,,,
പകലിൻ്റെ നീല വാനിലും തെളിഞ്ഞ മാരിവില്ലേ...
താരം തിളങ്ങും വാനിലേ തെളിഞ്ഞ തിങ്കളേ നീ...
പകലിൻ്റെ നീല വാനിലും തെളിഞ്ഞ മാരിവില്ലേ...
                                          സുബീർ വഴിയമ്പലം
                                                     04/06/2020 (Doha)

2020 ജൂൺ 1, തിങ്കളാഴ്‌ച

ഹുസ്നത്തൊളിയാളേ ആശ കനിയാം പെണ്ണാളേ.....
പൊൻ ഖമറൊളി വദനം നെഞ്ചിൽ തഞ്ചണ് മൊഞ്ചാലേ.. (2)
അന്തി ചോപ്പാണോ ചുണ്ടിൽ  ചെമ്മലരിതളാണോ ...
മുത്തു പൊഴിയും പാൽ പുഞ്ചിരി ചേലില്  വിരിയണതോ....

രാവാകേ കണ്ടതെന്നും -
                           നിന്നിൽ അലിയണ കനവാണ്...
പുലരൊളിയിൽ നിൻമുഖമോ
                കണി കാണാനുള്ളകൊതിയാണ് (2)
നിൻ തനുവേ തഴുകുന്ന തെന്നലായി മാറാം ഞാൻ
നീ നുള്ളി ചാർത്തിടും മുല്ല മലരായ് വിടരാം ഞാൻ..
മൊഴി മധുവല്ലേ.. മിഴിയഴകല്ലേ.... കൊതിയേറിടുന്നെന്നുള്ളിൽ
പനിനീരിൻ, പരിമളമായ്,  നീ പകരും സ്വർഗ്ഗസുഗന്ധം.....
         (ഹുസ്നത്തൊളിയാളേ ആശ കനിയാം പെണ്ണാളേ..... )

ഇഷ്ക് എന്നിൽ ചൊല്ലിയ നേരം
                            പെയ്തത് ഗസലിൻ മഴയാണ്
മനമാകേ പൂത്തുലഞ്ഞ്
                            പാടിയതിശലിൻ ശീലാണ് (2)
നീർമാതള പൂവിതളാകേ നിൻവഴി നീളേ വിതറാം ഞാൻ
ചഞ്ചലമീ നിൻ നടനം  ഈ എന്നിടനെഞ്ചിൻ തുടിതാളം..
നീ തന്നേ.... എന്നിണയായീ... ഇനി ഏതു ജന്മവുമരികേ..
നാമൊന്നായ്, ചേർന്നലിയും, ആ രാവിനു സ്വർഗ്ഗസുഗന്ധം...
      (ഹുസ്നത്തൊളിയാളേ ആശ കനിയാം പെണ്ണാളേ.....)
സുബീർ വഴിയമ്പലം
01/06/2020 ( Doha )

2020 മേയ് 27, ബുധനാഴ്‌ച

മണൽക്കാടിൻ മുത്തുകൾ

മണൽ കാട്ടിൽ  വിയർപ്പിൻ മുത്തുകൾ...
പണ - തുട്ടുകളായ്    മാറും   കഥ  കേൾക്ക് '
ഫോറിൻ     മണമുള്ള         പണം    നാട്ടില്...
ചിലവാക്കിടുന്ന     നേരമൊന്നിതോർക്ക് '

പറക്കുന്ന      തേരിലേറി    പോന്നത്      
മനസ്സങ്ങ് മലനാട്ടിൽ വെച്ചിട്ടാണത്      
ഒന്നിങ്ങ് വന്ന് മണ്ണിൽ കാല് കുത്തിടും
നാള് -  തൊട്ട്  മാട്  പോലെ  പണി തുടങ്ങിടും,

പലവിധ.  പരിഭവങ്ങൾ   കേൾക്കണം 
അതിനിടയിൽ ജമല് പോലെ അമല് ചെയ്യണം
നോവും    നൊമ്പരവും    കൂട്ടിന് 
അങ്ങ് നാട്ടിലേക്കണഞ്ഞിടുന്ന നാൾ വരെ
ഇങ്ങ്  ഹാലത്  എന്താണെങ്കിലും...
മാസം മുടങ്ങാതെ പണം നാട്ടിലെത്തണം.

ഉള്ളിലേറും     ആശയും    വിശപ്പുമേ-   
ബാക്കിവെച്ച് കൊണ്ട് തള്ളി നീക്കും നാളുകൾ
ഉറക്കമെന്നതൊന്ന്     നാട്ടിലെത്തിടും...  
നാളിൽ കിട്ടിടുന്ന ഭാഗ്യമൊന്ന് മാത്രമായ്,

പൊരിയും വെയിലും കൊടും മഞ്ഞതും
ഏറ്റ് മെയ്യതിൻ്റെ രൂപമാകെ മാറണ്
എങ്കിലും   ചൂടിലും    തണുപ്പിലും
മടിയാതെ മനസ്സോടെ ജോലി ചെയ്യണ്
നീറി നീറി  ഉള്ളിൽ  നാടിൻ  ഓർമ്മകൾ...
വിങ്ങും നേരം കണ്ണുനീര് താനെ പൊഴിയണ്.
സുബീർ വഴിയമ്പലം                            
2012 (RAK )                   



2020 മേയ് 26, ചൊവ്വാഴ്ച

അരികെ

നസ്സ് മനസ്സോടു ചൊല്ലുമാ മന്ത്രം
മായാ മഷിയാലെഴുതുമ്പോൾ
മനസ്സിൽ മീട്ടുമാ പ്രണയ തന്ത്രികൾ
അതിനൊത്തൊരീണമായ് മാറുമ്പോൾ
            ഹൃദയം കവർന്നൊരാ സഖി തൻ കാതിൽ(2)
                           ഒരു ഗാനമായ് ഞാൻ പാടുന്നു...(2)
മനസ്സിൻ്റെ താളിൽ അനുരാഗമായെൻ
ജീവനിൽ ഈണം പകർന്നതും നീ... (2)
തൊട്ടാൽ കിണുങ്ങുന്ന നിൻ മണിചെപ്പിൽ (2)
ഇന്നെനിക്കായ് ഒരു രാഗമില്ലേ...
നിൻ മനസ്സിൻ അനുവാദമില്ലേ..
(മനസ്സ് മനസ്സോടു ചൊല്ലുമാ മന്ത്രം ......)
ഓർമ്മിക്കുവാനായ് ആ നല്ല കാലം
എന്നും കരളിനു കുളിരായീ... (2)
മുള്ളായ് നമുക്കേറ്റ നോവുകളെല്ലാം (2)
ഇന്നരികിൽ പൂവിതളുകളായ്
എന്നരികിൽ നീ പൂമഴയായ്....
(മനസ്സ് മനസ്സോടു ചൊല്ലുമ മന്ത്രം ......)
സുബീർ വഴിയമ്പലം
   2005 ( IJK )



2020 മേയ് 18, തിങ്കളാഴ്‌ച

Lailathul qadr

രീതി: - ഓമനാ മുഹമ്മദിനെ ഒത്തിനയച്ചില്ല......)
യിരം മാസത്തിനൊത്തൊരു പുണ്യമേറും രാവ്....
ആലമുൽഒയ്ബിൻ്റെ റഹ്മത്തേറേ ചൊരിയണ രാവ്...
       ആഖിറം   ദുനിയാവതും  ഹസനത്തിലേറ്റണ  രാവ്....
       ആഴി പോൽ അനുഗ്രഹം ഒഴുകുന്ന അതിശയരാവ്....

അഹദവൻ അമറാലെ അണയും -
                                          മലക്കുകൾ    അർളാകേ...
അകലെ ഫജറൊളി വിടർന്നിടുംവരെ -
                                        തുടരുമവർ തസ്ബീഹാൽ....
ആറ്റ്   നോറ്റ്   കാത്തൊരീ   പുണ്യങ്ങൾ  തൻ പൂക്കാലം
അതിലേറ്റം സ്വർഗ്ഗ സുഗന്ദ മലരുകൾ
                                         ചേലിൽ വിടരണ രാവ്.
ആയിരം മാസത്തിനൊത്തൊരു പുണ്യമേറും രാവ്....
 ആലമുൽഒയ്ബിൻ്റെ റഹ്മത്തേറേ ചൊരിയണ രാവ്...
       ആഖിറം ദുനിയാവതും ഹസനത്തിലേറ്റണ രാവ്....
           ആഴി പോൽ അനുഗ്രഹം ഒഴുകുന്ന അതിശയരാവ്....
അസ്തഅഫിറാലേ തൗബ ചൊല്ലി -
                           മടങ്ങിടുന്നൊരു രാവ്
അടിമതൻ ഇരവാൽ ഇലാഹ്
                         പൊറുത്തിടുന്നോരു രാവ്....

ആശ്രിതർക്കിന്നാശ്രയം അല്ലാഹു അല്ലാതാര്
അറിഞ്ഞു  തേടാൻ  നേടിടാൻ
                             മികവേറും കനിവിൻരാവ്.. 
ആയിരം മാസത്തിനൊത്തൊരു പുണ്യമേറും രാവ്....
  ആലമുൽഒയ്ബിൻ്റെ റഹ്മത്തേറേ ചൊരിയണ രാവ്...
          ആഖിറം ദുനിയാവതും ഹസനത്തിലേറ്റണ രാവ്....
               ആഴി പോൽ അനുഗ്രഹം ഒഴുകുന്ന അതിശയരാവ്....

അൽ-അമീൻ മൊഴിയാലെ മുഅ`മിൻ
                                        കാത്തിരിക്കണ   രാവ്....
അഹം  കഴുകി  ഇഹപര
                          വിജയത്തിന് ഉതകും രാവ്....
അവസാന പത്തിൽ ഒളിഞ്ഞൊരീ
                                       ജന്നത്തിൻ പരിമള രാവ്.....
അനുഗ്രഹ റമളാനിലേ  ലൈലത്തുൽഖദ്റിൻ രാവ്...
(ആയിരം മാസത്തിനൊത്തൊരു പുണ്യമേറും രാവ്.... )
സുബീർ വഴിയമ്പലം
18/05/2020 doha

2020 ഏപ്രിൽ 29, ബുധനാഴ്‌ച

covid 19


രീതി :- എള്ളോളം തരി പൊന്നെന്തിനാ .....


Covid - 19
കണ്ണാലേ നിന്നെ   കാണത്തില്ല  -  പനി - വന്നാലേ    നിന്നറിയത്തൊള്ളൂ..       
കാട്ടുതീ പോലേയീ ലോകം വിറപ്പിച്ച ചൈന പിറപ്പേ നീ..
കണ്ടു  പിടിച്ചവർ    നിന്നെ    വിളിച്ചൂ
കോവിഡ് ണെയൻ്റീന്ന് - കൊറോണാകുടുംബാന്ന്.
ഉള്ളോരും     ഇല്ലാത്തോെരെല്ലാരും ഒന്നല്ലേ -   നിൻ മുന്നിൽ
ഇങ്ങനൊരു വ്യാധി ആരും നിനച്ചതില്ലാ
മാനവരൊന്നിച്ചു    നേരിടും   നിൻ അടവും -  വൈകാതേ
നിന്നെ തളച്ചിടും തുള്ളാതെ വല്ലാതേ! (കണ്ണാലേ നിന്നെ..... )
ഇന്നോളം     കാലം   കാത്തു  വെച്ച - കലിയാണോ    കണ്ണിൽ  കാണണത്
ഇന്നീ മനുഷ്യനിലേറും അഹന്ത ഒടുക്കണ താണ്ഡവമോ
ഞെട്ടറ്റ്    വീഴുന്ന   പ്രാണന്    ലോകത്ത് 
കയ്യില്ല കണക്കുമില്ല - എണ്ണീട്ടിന്നൊടുക്കമില്ലാ
പൊട്ടി ചിതറുന്ന  ബോംബില്ല.  യുദ്ധമില്ലാ   -   മണ്ണിലിന്ന്
പ്രാണനു വേണ്ടിയിട്ടോട്ടമാ  ലോകമൊന്നായ്
ലോകം അടക്കി ഭരിക്കുവാൻ കേമനീ ഞാൻ - എന്നുള്ളിൽ
തോന്നല്  വേണ്ടന്ന കാലത്തിൻ ശാസനയോ...
(കണ്ണാലേ നിന്നെ കാണത്തില്ല ..)
ഒഖീയും   നിപ്പയും   പ്രളയവുമെല്ലാം  ഒന്നായ് നേരിട്ട കേരളമാ 
ദൈവത്തിൻ സ്വന്തം നാടെന്നറിയാതെ  വന്നതോ  കോവിടെ  നീ
ഒത്തിരി പാഠങ്ങൾ ഇന്നും പഠിച്ച്, ഇങ്ങനേം ഒതുങ്ങാന്നും,നേരം എന്നതെന്താന്നും
പള്ളിയും അമ്പലമില്ലാതെ വീട്ടിനുള്ളിൽ - ഈശ്വരനേ
ഇന്നാ ശരിക്കൊന്നു' കണ്ടത് കൺമുന്നിൽ
കള്ളിന്  ക്യൂവിൽ നിന്ന്  വിറച്ചവനും  -  വീടിനുള്ളിൽ
കപ്പയും കട്ടനും കൊണ്ടിന്ന് ഹാപ്പിയാണേ....

എല്ലാരും ഒന്നായ്   നിന്നീടണം  എന്നുമെന്നേയ്ക്കായ് - വ്യാധി നീക്കിടേണം
മണ്ണിലെ മലാഖമാരുടെ സേവനം എന്നും സ്മരിയ്ക്കേണം 
ആരോഗ്യ മേഖല നൽകുന്ന സന്ദേശം  ഏറ്റെടുത്ത്  വീണ്ടെടുക്കാം, -
കേരളം തിരിച്ചെടുക്കാം , നമ്മളൊത്ത്  വീണ്ടെടുക്കും -കേരളം തിരിച്ചെടുക്കും
സുബീർ വഴിയമ്പലം
(24/04/2020)



2020 ഏപ്രിൽ 7, ചൊവ്വാഴ്ച

കാലം 2020





കാലം 2020
മനുഷ്യരീ മണ്ണിൽ വസിച്ചിരുന്നത്രേ!
മൃത്യുവില്ലെന്നിനച്ചുല്ലസിച്ചിരുന്നത്രേ!
                   മണ്ണിലന്നം വിളയിച്ചതെല്ലാം മറന്ന്
                  വിണ്ണിലെത്തുന്ന മാളികയ്ക്കായ് നിലംമാറ്റി
നിറങ്ങളിൽ ഹരിതം ഈ പ്രകൃതിയിൽ മാഞ്ഞു.
പാഞ്ഞുനീങ്ങുമീവേഗം വിരൽതുമ്പിൽ-ലോകം
                  കോലം മാറിയ-തറിയാത്ത ജാലം 
                  ജാള്യമില്ലാതെ-വ്യാജം വിളയിച്ചു വിജയം
ജാതി മത രാഷ്ടീയ വർഗ്ഗീയ താണ്ഡവം
കണ്ടു-നിൽക്കുമീ കണ്ണിലൊ-രിറ്റില്ല രക്തവും
                  രത്ന പീoത്തിൽ അജയ്യനായ് വാഴാൻ
                  വഴിതെളിക്കും ചതിക്കുരുതി തൻ കളരി
കാവലാളാകേണ്ടവർ കരണ്ട് തിന്നുന്നതും
കാലമിതൊക്കെ കണ്ട് വെച്ചുള്ള വരവ്
                  കാലതാമസങ്ങളില്ലാത്ത വിധിപോൽ -
                  കണക്കെടുക്കുന്നൊരു കാലം വരുന്നോ?
കണ്ണിന്നദൃശ്യമാം അണു വിളയാട്ടമിവിടെ
വിളറി വിയർത്തതെന്തേ അഹങ്കാരീ...
                   അടിയറവ് പറയാത്ത അഹന്ത തൻ യുക്തി
                   താനിരിക്കുന്ന കൊമ്പ്-മുറിക്കും നിൻ ബോധം
വറുതിക്കൊരറുതിയെ കാത്തിരിപ്പാരോ?
വെറുതെ കളഞ്ഞപ്പോൾ ഓർക്കാപ്രമാണിയോ ?
                  പ്രകൃതിക്ക് പരി-പാലകർ നാം തന്നെ കൂട്ടരേ...
                  പ്രളയമായ് വന്നു തന്ന പാഠം മറന്നുവോ?
മരണ മുഖത്തന്ന് നിൻ മുന്നിലായ് നീട്ടിയാ
കരങ്ങളിൽ കണ്ടുവോ നിറങ്ങളും ജാതിയും ?.
                 ജന്മമിത് വിജയത്തിലെത്തൂ മനുഷ്യാ.,
                 മനസ്സിൽ കരുണയാൽ ഒരുക്കു നീ സൗദം
സഹജരേ... സഹജീവി സ്നേഹവും ധർമ്മം,
കർമ്മ ഫലവും സുനിശ്ചിതം വിശാലമീ മണ്ണിൽ
        മാനവാ നീ ശ്രേഷ്ഠനെങ്കിലും ഓർക്കുക,
"മണ്ണിലുള്ളതിന്നുടമയോ ? അതു മണ്ണുതന്നേയെടോ " !
സുബീർ വഴിയമ്പലം

07/03/2020  ദോഹ