2022 മേയ് 13, വെള്ളിയാഴ്‌ച

അലിവിൻ്റെ പൊലിമ

 രളറയിൽ  ഇരുളാർന്ന മർത്യന്നു മുന്നിൽ 

                   എന്ത്  പൊരിയുന്ന വയറും

                     നോവ് നീറുന്ന ഹൃത്തും? 


നേത്രമല്ല അകക്കാമ്പു കാണുവാൻ വേണ്ടൂ,

ക്ഷേത്രമല്ലാ ദൈവപ്രതിഷ്ഠയ്ക്കു ശ്രേഷ്ഠം

ദയവാർന്ന മനമാണ്  

                       ഭക്തി തൻ കേന്ദ്രം

കരുണയാൽ ഉളളിൽ തെളിയുന്ന

                               വെണ്മയാകുന്നു ദൈവം

നന്മ വാഴുന്ന  സ്നേഹ-

                            സാമ്രാജ്യമതു  സ്വർഗ്ഗം

സന്മനസ്സുളളവർക്കെന്നും 

                                സമാധാനമീ ലോകം

                                                സുബീർ വഴിയമ്പലം

                                              

2022 മേയ് 4, ബുധനാഴ്‌ച

നവലോകം


നവലോകം 

 പുലരികളാൽ രാവിൻ അതിരുകൾ

ഇതു നവവീഥികൾ 

              തിരഞ്ഞു വീശും ചിറകുകൾ

ചിട്ടവട്ടമേറും ഒരു കൂട്ടിലേ

       മിച്ചമല്ലയീ ജീവിതം

ഇഷ്ടമേറിടും ജൈത്രയാത്രയിൽ 

ലക്ഷ്യം അരികിലോ അകലയോ

പുലരികളാൽ രാവിൻ അതിരുകൾ

ഇതു നവവീഥികൾ

               തിരഞ്ഞു വീശും ചിറകുകൾ


മുത്ത് പോലെ  ചിപ്പി തന്നിലായ് 

                    ഒതുങ്ങിടാ കനവുകൾ

കണ്ണിലൂറും വർണ്ണ ജാലം

                       മഴവില്ലിലും സുന്ദരം

വിശ്വമേ...........  തന്ത്ര  ഗൂഡമേ.......

അതിര് കാണാ....... -പ്രപഞ്ച ജാ...ലമേ...

ആഴി ആഴവും  താരലോകവും

അറിവിനുറവുകൾ തേടി അലയണം

പൊന്നഴികളാൽ  തീർത്ത അതിരിനപ്പുറം

ലോകമേ....  നിന്നെ അറിയണം

പൊഴിയുമീ..  ദിനരാവുകൾ 

പൊൻ ചരിതമാം... കാവ്യമേകണം

പുലരികളാൽ രാവിൻ അതിരുകൾ

ഇതു നവവീഥികൾ 

              തിരഞ്ഞു വീശും ചിറകുകൾ




ഇനിയുമേറേ  വഴികൾ താണ്ടാൻ

കണ്ടെതെല്ലാം കൗതുകം

കണിശമേറും  നിമിഷമേകും

പാഴില്ലാ പാഠവും..

വിശ്വമേ...........  തന്ത്ര  ഗൂഡമേ.......

അതിര് കാണാ....... -പ്രപഞ്ച ജാ...ലമേ...

ഇന്ദ്രജാലമോ മന്ത്രബോധമോ

മായികം നിറഞ്ഞതോ ജീവിതം

ചിന്തയെ തൊടുത്ത് ശരികൾ തിരഞ്ഞ്-

അതി ഗൂഡമാം... ചില്ലുടയ്ക്കണം

തുടിക്കുമീ...  ഹൃദുരാങ്കണം

ഏറ്റു ചൊല്ലിടും ..  ലോകം നേടണം

പുലരികളാൽ രാവിൻ അതിരുകൾ

ഇതു നവവീഥികൾ 

              തിരഞ്ഞു വീശും ചിറകുകൾ

     സുബീർ വഴിയമ്പലം



പ്രിയതമ


        പ്രിയതമ.    


ചന്ദന ഗന്ധമിതൊഴുകും സന്ധ്യയിൽ 

      എന്നരികത്തൊരു വെൺമലര്

ചന്ദ്രികതന്നൊളി ചന്തം ചാർത്തിയ 

                ചെമ്പവിഴ ചിരിചേലഴക്.


അറിയാതകമിതിലിന്നാഴത്തിൽ 

വേരൂർന്നൊരു പ്രണയാലിൻ തളിര്

പ്രണയാക്ഷരമാൽ എൻ പ്രാണനിൽ

കവിത പകർന്നൊരു പെൺ മലര്..

ഇന്ദുമുഖീ....    ശൃംഗാരവതീ .... 

ഈ എന്നിൽ നീ ...  അനുരാഗ നദീ..


ചന്ദന ഗന്ധമിതൊഴുകും സന്ധ്യയിൽ 

      എന്നരികത്തൊരു വെൺമലര്

ചന്ദ്രികതന്നൊളി ചന്തം ചാർത്തിയ 

                ചെമ്പവിഴ ചിരിചേലഴക്.


പടവാൾമിഴിമുനയാലെൻഅകമിൽ

അങ്കം കുറിച്ച മങ്കയിവൾ

പിരിയാതേ ജീവിതവീഥിയിൽ 

പാതി മെയ്യാകും എൻ പ്രിയതമയായ്

ഇന്ദുമുഖീ....    ശൃംഗാരവതീ.... 

ഈ എന്നിൽ നീ.....  അനുരാഗ നദീ..


ചന്ദന ഗന്ധമിതൊഴുകും സന്ധ്യയിൽ 

      എന്നരികത്തൊരു വെൺമലര്

ചന്ദ്രികതന്നൊളി ചന്തം ചാർത്തിയ 

                ചെമ്പവിഴ ചിരിചേലഴക്.


സുബീർ വഴിയമ്പലം



നിൻ ഒർമ്മ ഒരു കൈതവം

 

നിൻ ഒർമ്മ ഒരു കൈതവം

പിരിയാൻ ഞാൻ നിന്നെ പ്രണയിച്ചതില്ല.

ദൂരെ പറന്നകലാൻ നിന്നിൽ അലിഞ്ഞതില്ല.

പറയാൻ തുനിഞ്ഞുള്ള വാക്കുകൾ കേൾക്കാൻ 

നിനക്കായ്‌ ഞാൻ കാതോർത്തതില്ല

മാൻമിഴിയാലെൻ്റെ കരളിൽ കുടിയേറാൻ

നിൻ കരിമഷി കൺകളിൽ നോക്കിയില്ല

ഇടവഴിയരികിൽ ഒന്നു കാത്തു നിൽക്കാൻ 

നിൻ്റെ കാലൊച്ച പരിചിതമായതില്ല

പനിനീർദള മധുവെന്നു വർണ്ണിച്ചിടാൻ 

നിൻ അധരകണമോ തെല്ലും നുകർന്നതില്ല

താമരപൂവിതൾ പോലെന്നുപമിക്കാൻ

നിൻ കവിളിണ തഴുകാൻ തുനിഞ്ഞതില്ല 

എന്നരികെ അണയും പൂങ്കാറ്റിനു പകരാൻ

ഇളം  തെന്നൽ ഈ നിൻ തനു പുൽകിയില്ല

പുലരിതൻ തൂമഞ്ഞിനോടായ് ഉപമിക്കാൻ 

നിൻ കാവ്യം എന്നിൽ  ഉണർന്നതില്ല.

കനവുകൾ നെയ്തിടാൻ പരിചിതമാം മുഖം

എന്നുള്ളിൽ ഒരു മാത്ര  തെളിഞ്ഞതില്ല.

കദനമേറും വിരഹമാം ഭാവം ചാർത്തിടും

കണ്ണുനീരിനു കലരാത്ത ലവണ രസം

തോരാതെ പെയ്തിടും മഴയാൽനനയുമ്പോൾ   

കരളിൻ്റെ കനലുകൾ അണയുമെങ്കിൽ

തൂലികയാൽ എൻ വിരൽ ചലിക്കുവോളം

നിൻ ഒർമ്മ ഒരു കൈതവ കാവ്യമാക്കാം

സുബീർ വഴിയമ്പലം