2020 ഏപ്രിൽ 29, ബുധനാഴ്‌ച

covid 19


രീതി :- എള്ളോളം തരി പൊന്നെന്തിനാ .....


Covid - 19
കണ്ണാലേ നിന്നെ   കാണത്തില്ല  -  പനി - വന്നാലേ    നിന്നറിയത്തൊള്ളൂ..       
കാട്ടുതീ പോലേയീ ലോകം വിറപ്പിച്ച ചൈന പിറപ്പേ നീ..
കണ്ടു  പിടിച്ചവർ    നിന്നെ    വിളിച്ചൂ
കോവിഡ് ണെയൻ്റീന്ന് - കൊറോണാകുടുംബാന്ന്.
ഉള്ളോരും     ഇല്ലാത്തോെരെല്ലാരും ഒന്നല്ലേ -   നിൻ മുന്നിൽ
ഇങ്ങനൊരു വ്യാധി ആരും നിനച്ചതില്ലാ
മാനവരൊന്നിച്ചു    നേരിടും   നിൻ അടവും -  വൈകാതേ
നിന്നെ തളച്ചിടും തുള്ളാതെ വല്ലാതേ! (കണ്ണാലേ നിന്നെ..... )
ഇന്നോളം     കാലം   കാത്തു  വെച്ച - കലിയാണോ    കണ്ണിൽ  കാണണത്
ഇന്നീ മനുഷ്യനിലേറും അഹന്ത ഒടുക്കണ താണ്ഡവമോ
ഞെട്ടറ്റ്    വീഴുന്ന   പ്രാണന്    ലോകത്ത് 
കയ്യില്ല കണക്കുമില്ല - എണ്ണീട്ടിന്നൊടുക്കമില്ലാ
പൊട്ടി ചിതറുന്ന  ബോംബില്ല.  യുദ്ധമില്ലാ   -   മണ്ണിലിന്ന്
പ്രാണനു വേണ്ടിയിട്ടോട്ടമാ  ലോകമൊന്നായ്
ലോകം അടക്കി ഭരിക്കുവാൻ കേമനീ ഞാൻ - എന്നുള്ളിൽ
തോന്നല്  വേണ്ടന്ന കാലത്തിൻ ശാസനയോ...
(കണ്ണാലേ നിന്നെ കാണത്തില്ല ..)
ഒഖീയും   നിപ്പയും   പ്രളയവുമെല്ലാം  ഒന്നായ് നേരിട്ട കേരളമാ 
ദൈവത്തിൻ സ്വന്തം നാടെന്നറിയാതെ  വന്നതോ  കോവിടെ  നീ
ഒത്തിരി പാഠങ്ങൾ ഇന്നും പഠിച്ച്, ഇങ്ങനേം ഒതുങ്ങാന്നും,നേരം എന്നതെന്താന്നും
പള്ളിയും അമ്പലമില്ലാതെ വീട്ടിനുള്ളിൽ - ഈശ്വരനേ
ഇന്നാ ശരിക്കൊന്നു' കണ്ടത് കൺമുന്നിൽ
കള്ളിന്  ക്യൂവിൽ നിന്ന്  വിറച്ചവനും  -  വീടിനുള്ളിൽ
കപ്പയും കട്ടനും കൊണ്ടിന്ന് ഹാപ്പിയാണേ....

എല്ലാരും ഒന്നായ്   നിന്നീടണം  എന്നുമെന്നേയ്ക്കായ് - വ്യാധി നീക്കിടേണം
മണ്ണിലെ മലാഖമാരുടെ സേവനം എന്നും സ്മരിയ്ക്കേണം 
ആരോഗ്യ മേഖല നൽകുന്ന സന്ദേശം  ഏറ്റെടുത്ത്  വീണ്ടെടുക്കാം, -
കേരളം തിരിച്ചെടുക്കാം , നമ്മളൊത്ത്  വീണ്ടെടുക്കും -കേരളം തിരിച്ചെടുക്കും
സുബീർ വഴിയമ്പലം
(24/04/2020)



2020 ഏപ്രിൽ 7, ചൊവ്വാഴ്ച

കാലം 2020





കാലം 2020
മനുഷ്യരീ മണ്ണിൽ വസിച്ചിരുന്നത്രേ!
മൃത്യുവില്ലെന്നിനച്ചുല്ലസിച്ചിരുന്നത്രേ!
                   മണ്ണിലന്നം വിളയിച്ചതെല്ലാം മറന്ന്
                  വിണ്ണിലെത്തുന്ന മാളികയ്ക്കായ് നിലംമാറ്റി
നിറങ്ങളിൽ ഹരിതം ഈ പ്രകൃതിയിൽ മാഞ്ഞു.
പാഞ്ഞുനീങ്ങുമീവേഗം വിരൽതുമ്പിൽ-ലോകം
                  കോലം മാറിയ-തറിയാത്ത ജാലം 
                  ജാള്യമില്ലാതെ-വ്യാജം വിളയിച്ചു വിജയം
ജാതി മത രാഷ്ടീയ വർഗ്ഗീയ താണ്ഡവം
കണ്ടു-നിൽക്കുമീ കണ്ണിലൊ-രിറ്റില്ല രക്തവും
                  രത്ന പീoത്തിൽ അജയ്യനായ് വാഴാൻ
                  വഴിതെളിക്കും ചതിക്കുരുതി തൻ കളരി
കാവലാളാകേണ്ടവർ കരണ്ട് തിന്നുന്നതും
കാലമിതൊക്കെ കണ്ട് വെച്ചുള്ള വരവ്
                  കാലതാമസങ്ങളില്ലാത്ത വിധിപോൽ -
                  കണക്കെടുക്കുന്നൊരു കാലം വരുന്നോ?
കണ്ണിന്നദൃശ്യമാം അണു വിളയാട്ടമിവിടെ
വിളറി വിയർത്തതെന്തേ അഹങ്കാരീ...
                   അടിയറവ് പറയാത്ത അഹന്ത തൻ യുക്തി
                   താനിരിക്കുന്ന കൊമ്പ്-മുറിക്കും നിൻ ബോധം
വറുതിക്കൊരറുതിയെ കാത്തിരിപ്പാരോ?
വെറുതെ കളഞ്ഞപ്പോൾ ഓർക്കാപ്രമാണിയോ ?
                  പ്രകൃതിക്ക് പരി-പാലകർ നാം തന്നെ കൂട്ടരേ...
                  പ്രളയമായ് വന്നു തന്ന പാഠം മറന്നുവോ?
മരണ മുഖത്തന്ന് നിൻ മുന്നിലായ് നീട്ടിയാ
കരങ്ങളിൽ കണ്ടുവോ നിറങ്ങളും ജാതിയും ?.
                 ജന്മമിത് വിജയത്തിലെത്തൂ മനുഷ്യാ.,
                 മനസ്സിൽ കരുണയാൽ ഒരുക്കു നീ സൗദം
സഹജരേ... സഹജീവി സ്നേഹവും ധർമ്മം,
കർമ്മ ഫലവും സുനിശ്ചിതം വിശാലമീ മണ്ണിൽ
        മാനവാ നീ ശ്രേഷ്ഠനെങ്കിലും ഓർക്കുക,
"മണ്ണിലുള്ളതിന്നുടമയോ ? അതു മണ്ണുതന്നേയെടോ " !
സുബീർ വഴിയമ്പലം

07/03/2020  ദോഹ