കവിത :- നിശയും നിലാവും.
നീയണയാത്തേതു രാവും മണ്ണിൽ
കൂരിരുളല്ലയോ പൂന്തിങ്കളേ ...
നീ വിരിയാതേ സുഗന്ധമില്ലിന്നെൻ
മുറ്റത്തു നിൽക്കുന്ന കൊച്ചു മുല്ലേ..
രാപ്പാടി നീ പാടിയില്ലെങ്കിൽ ഈ-
രാവിനൊരു മൂകഭാവം നിറഞ്ഞുനിൽക്കും
കുളിരായ് തഴുകുന്ന പൂങ്കാറ്റു നീ -
ഇല്ലയെങ്കിലീ സുഖമൊന്നു രാവിനുണ്ടോ?
പാലാഴി തിങ്കളും കരിമുകിലും -
കണ്ണ് പൊത്തിക്കളിക്കുന്ന നേരമതിൽ
മുല്ല തൻ പൂമണം കട്ടെടുത്ത് -
തെന്നലൊഴുകുന്നു ഇലകളേ തഴുകി മെല്ലേ...
കവിതൻ കരങ്ങൾ നനഞ്ഞ നേരം -
നിദ്ര കൊള്ളുന്ന നിളയൊന്നുണർന്നിളകീ
തിങ്കളാ ചന്തം നോക്കി നിൽക്കും
കണ്ണാടിയിലോളം തുളുമ്പി മെല്ലേ ...
നിളയാം കാമിനി പകർന്നു നൽകും -
മാറിൻ ചൂടിൽ കരയും മയങ്ങി മെല്ലേ
വെള്ളി നിലാമണി വിതറി വിണ്ണിൻ-
വെൺനിലാവൊളി നിശയിൽ അലിഞ്ഞു മെല്ലേ .....
രചന :- സുബീർ വഴിയമ്പലം
നീയണയാത്തേതു രാവും മണ്ണിൽ
കൂരിരുളല്ലയോ പൂന്തിങ്കളേ ...
നീ വിരിയാതേ സുഗന്ധമില്ലിന്നെൻ
മുറ്റത്തു നിൽക്കുന്ന കൊച്ചു മുല്ലേ..
രാപ്പാടി നീ പാടിയില്ലെങ്കിൽ ഈ-
രാവിനൊരു മൂകഭാവം നിറഞ്ഞുനിൽക്കും
കുളിരായ് തഴുകുന്ന പൂങ്കാറ്റു നീ -
ഇല്ലയെങ്കിലീ സുഖമൊന്നു രാവിനുണ്ടോ?
പാലാഴി തിങ്കളും കരിമുകിലും -
കണ്ണ് പൊത്തിക്കളിക്കുന്ന നേരമതിൽ
മുല്ല തൻ പൂമണം കട്ടെടുത്ത് -
തെന്നലൊഴുകുന്നു ഇലകളേ തഴുകി മെല്ലേ...
കവിതൻ കരങ്ങൾ നനഞ്ഞ നേരം -
നിദ്ര കൊള്ളുന്ന നിളയൊന്നുണർന്നിളകീ
തിങ്കളാ ചന്തം നോക്കി നിൽക്കും
കണ്ണാടിയിലോളം തുളുമ്പി മെല്ലേ ...
നിളയാം കാമിനി പകർന്നു നൽകും -
മാറിൻ ചൂടിൽ കരയും മയങ്ങി മെല്ലേ
വെള്ളി നിലാമണി വിതറി വിണ്ണിൻ-
വെൺനിലാവൊളി നിശയിൽ അലിഞ്ഞു മെല്ലേ .....
രചന :- സുബീർ വഴിയമ്പലം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ