മൺമറഞ്ഞിട്ടു ചൊല്ലിയിട്ടെന്തു കാര്യം?
പറയാൻ - തുനിഞ്ഞതുള്ളറിഞ്ഞൊന്നു കേൾക്കാതെ
വാവിട്ടു കരയുന്നതാർക്കുവേണ്ടി ?
അരികിൽ നിന്നാ ചുവരിലേറുന്ന മുന്നേ
ആദരവുമീ സ്നേഹവും പകർന്നു കൂടെ?
നേരേ ഒരു വാര വാരി കൊടുക്കാതെ ധൃതിയിൽ,
പ്രാണനകലുമ്പോൾ
എന്തിനീ പുണ്യതീർത്ഥം?
പുഞ്ചിരിക്കേകുവാൻ ഒരു മറുപുഞ്ചിരി
ഇല്ലായിരുന്നെങ്കിലെന്തിനീ ബാഷ്പാഞ്ജലി ?
പ്രാണനുള്ള നാൾ ഉള്ളിനെ
മുള്ളിനാൽ കോറിയോർ...
പ്രാണനറ്റ മെയ്മേലേയോ പുഷ്പ്പാർച്ചനാ
തകൃതിയാൽ പ്രകടമീ പ്രാർത്ഥനാംഗ്യം...

